ജലനിരപ്പ് ഉയർന്ന് ഇടുക്കി അണക്കെട്ട്; ബ്ലൂ അലർട്ട്

Mon 28 Jul 2025 01:08 AM IST
idukki-dam

ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2372.88 അടിയിൽ എത്തിയതോടെയാണിത്. 2373.30 അടിയാണ് ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയുടെ 67.21 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 16 അടി വെള്ളം കൂടുതൽ. 2403 അടിയാണ് പരമാവധി സംഭരണശേഷി.

കേന്ദ്ര ജലകമ്മിഷൻ നിശ്ചയിച്ച നിലവിലെ റൂൾലെവൽ അനുസരിച്ച് 2378.58 അടിയിലെത്തിയാൽ ഓറഞ്ചും 2389.58 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ഇതിനുശേഷം ഡാം തുറക്കുന്ന നടപടികൾ ആരംഭിക്കും. 2380.58 അടിയാണ് അപ്പർ റൂൾ ലെവൽ. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 118.8 മില്ലി മീറ്രർ മഴയാണ് പെയ്തത്.

42.034 ദശലക്ഷം ഘനമീറ്റർ ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. ഒരു ദിവസം കൊണ്ട് രണ്ടടിയിലേറെയാണ് ജലനിരപ്പ് ഉയർന്നത്. ഇതിന് മുമ്പ് 2022ലാണ് അവസാനമായി ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.


വൈദ്യുതി ഉത്പാദനം കൂട്ടി

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാൻ മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കെ.എസ്.ഇ.ബി പരമാവധിയാക്കി. കഴിഞ്ഞ ദിവസം 17 ദശലക്ഷം യൂണിറ്റിലേറെ ഉത്പാദിപ്പിച്ചു. അടുത്ത കാലത്തെ റെക്കാഡ് ഉത്പാദനമാണിത്. ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 64.727 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്.

മുല്ലപ്പെരിയാറിൽ

134.60 അടി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.60 അടിയിലെത്തി. 4294 ഘനയടി ജലമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 1867 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

MORE NEWS
എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പരിഹാരമാകുമോ? വിമർശനുവമായി മന്ത്രി ശിവൻകുട്ടി
"കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് ബന്ദികളാക്കിയത്"; രൂക്ഷവിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രം
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിന് സസ്‌പെൻഷൻ 
'പൊലീസിനെ സമ്മർദ്ദത്തിലാക്കി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചു', തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ദൃക്‌സാക്ഷിയായ പുരോഹിതൻ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.