കൊലക്കേസ് പ്രതികളാക്കി ജീവപര്യന്തത്തിന് ശിക്ഷിച്ച നിരപരാധികൾക്ക് സർക്കാർ അഞ്ച് ലക്ഷം നഷ്‌ടപരിഹാരം നൽകും

Tue 29 Jul 2025 10:36 PM IST
tozhiyur

തൃശൂർ: കൊലക്കേസിൽ പ്രതികളാക്കി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികൾക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 1994ൽ ഡിസംബർ നാലിന് ഗുരുവായൂർ തൊഴിയൂരിൽ ബി.ജെ.പി പ്രവർത്തകനായ തൊഴിയൂർ സുനിൽ കൊല്ലപ്പെട്ട കേസിലാണ് നടപടി.


ഹരിദാസ്, സി.പി.എം പ്രവർത്തകരായ ബിജി, റഫീഖ്, ബാബുരാജ് എന്നിവർക്കാണ് തുക ലഭിക്കുന്നത്. പൊലീസ് മർദ്ദനത്തെ തുടർന്ന് ക്ഷയരോഗബാധിതനായ ഹരിദാസ് പത്തുവർഷം മുമ്പ് മരിച്ചു. അഞ്ചുലക്ഷം ഓരോരുത്തർക്കും നൽകാൻ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാനന്ദ് സിൻഹയാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.


വിചാരണക്കോടതിയാണ് ഇവരെ ജീവപര്യന്തം ശിക്ഷിച്ചത്. പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു. ആറുമാസക്കാലം ജയിലിൽ കിടന്നു. പുനഃരന്വേഷണം നടത്താൻ ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവായെങ്കിലും നടപടികൾ ഉണ്ടായില്ല. 2016ൽ സർക്കാരിന് നൽകിയ നിവേദനത്തെ തുടർന്നാണ് പുനരന്വേഷണം തുടങ്ങിയത്.


ആറ് യഥാർത്ഥ പ്രതികളെ പൊലീസ് പിടികൂടി. നഷ്ടപരിഹാരം സംബന്ധിച്ച് പരാതിക്കാരെ കേട്ട് സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരത്തുക നിശ്ചയിച്ചത് അപൂർവ സംഭവമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്കെതിരായ നിയമ നടപടികൾ തുടരുമെന്ന് മുതുവട്ടൂർ സ്വദേശികളായ മൂന്നുപേരും വ്യക്തമാക്കി.

MORE NEWS
സ്ഥിരം വിസിമാർ ഉടൻ വേണം; ഗവർണറും സർക്കാരും സഹകരിക്കണമെന്ന് സുപ്രീം കോടതി
സസ്യജാലങ്ങളുടെ സർവനാശത്തിന് കാരണമാകും, ഈ ഒച്ചുകൾ വീടിന്റെ പരിസരത്തുണ്ടോ? മനുഷ്യനും ഭീഷണി 
നടൻ കെപിഎസി  രാജേന്ദ്രൻ  അന്തരിച്ചു; ശ്രദ്ധേയനായത് ഉപ്പും മുളകിലെ കുട്ടൻപിള്ളയിലൂടെ
രക്ഷാപ്രവർത്തനം വെെകിയില്ല; കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.