നായ്‌ക്കളുടെ ദയാവധം: സർക്കാരിനെ തടഞ്ഞ് ഹൈക്കോടതി

സ്വന്തം ലേഖകൻ | Thu 31 Jul 2025 04:55 AM IST

stray-dogs-attack

 നഷ്ടപരിഹാരം: ജില്ലാ സമിതികൾ ഒരുമാസത്തിനകം രൂപീകരിക്കണം

കൊച്ചി: മാറാരോഗവും ഗുരുതര മുറിവുകളുമുള്ള തെരുവുനായ്‌ക്കളുടെ ദയാവധത്തിനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നായകടിയേറ്റവരുടെ നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള ജില്ലാതല സമിതികൾ മുഴുവൻ ജില്ലകളിലും ഒരു മാസത്തിനകം രൂപീകരിക്കണമെന്ന നിർദ്ദേശവും ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവിലുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, മൃഗ ജനന നിയന്ത്രണ ചട്ടം എന്നിവ അടിസ്ഥാനമാക്കി സുപ്രീം കോടതിയും ഹൈക്കോടതിയും നൽകിയ മാർഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയാൽ നായ ഭീതിക്ക് പരിഹാരമാകുമെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. പോരായ്മകൾ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചാണ് ദയാവധം തടഞ്ഞത്.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ എന്നിവർ ജില്ലാതല സമിതികളിൽ അംഗങ്ങളാകും. ജസ്റ്റിസ് എസ്. സിരിജഗൻ കമ്മറ്റിയിൽ ശേഷിക്കുന്ന പരാതികൾ കേരള ലീഗൽ സർവീസസ് അതോറിറ്റി ഏറ്റെടുത്ത് ജില്ലാ സമിതികൾക്ക് കൈമാറണം. പുതിയ അപേക്ഷകളായി പരിഗണിച്ച് വേഗം തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

വിഷയത്തിൽ അഡ്വ. പി. ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയേയും ദുരന്ത നിവാരണ അതോറിറ്റിയേയും സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. നായ കടി, മൃഗങ്ങളോടുള്ള ക്രൂരത എന്നിവയിൽ ഒരു വർഷത്തിനിടെ രജിസ്റ്റ‌ർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ രണ്ടാഴ്ചയ്‌ക്കകം നൽകാൻ ഡി.ജി.പിയോട് നിർദ്ദേശിച്ചു. തെരുവുനായ്‌ക്കളുടെ കസ്റ്റോഡിയൻ തദ്ദേശ ഭരണ സെക്രട്ടറിമാരായതിനാൽ കേസുകൾക്ക് ഉത്തരവാദിയാകുമെന്ന് കോടതി നേരത്തേ വാക്കാൽ പരാമർശിച്ചിരുന്നു.

MORE NEWS
നിലവാരവുമില്ല കൃത്യതയുമില്ല, സ്മാര്‍ട് സിറ്റി പദ്ധതിയിലെ ക്യാമറകള്‍ അത്ര പോരെന്ന് പൊലീസ്
വിദ്യാർത്ഥികൾക്ക് എച്ച് 1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു, നാളെ മുതൽ ഓൺലൈൻ ക്ലാസ്
ആറുലക്ഷം കുടുംബങ്ങൾക്ക് 15 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്,​ വെളിച്ചെണ്ണ മുതൽ അരി വരെ എല്ലാ സാധനങ്ങളും ന്യായവിലയ്ക്ക്
'ദുരവസ്ഥ തുറന്നു പറഞ്ഞ ഡോക്ടര്‍ ഹാരിസിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു', വിമര്‍ശനവുമായി സണ്ണി ജോസഫ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.