കൊച്ചി എൻ.ഐ.എ കോടതികളുടെ സുരക്ഷ കൂട്ടാൻ 26.47 ലക്ഷം

Mon 25 Aug 2025 03:54 AM IST

കൊച്ചി: ഭീകരവിരുദ്ധ, രാജ്യവിരുദ്ധ കേസുകൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ 26. 47 ലക്ഷം രൂപ കൂടി അനുവദിച്ചു. രണ്ടാംഘട്ട സുരക്ഷാക്രമീകരണങ്ങൾക്കാണ് ഭരണാനുമതി കിട്ടിയത്.

ഇതിന്റെ ഭാഗമായി 24.47 ലക്ഷത്തിന്റെ നിരീക്ഷണ ക്യാമറകളും 2 ലക്ഷം രൂപയുടെ അഗ്നിശമനസംവിധാനങ്ങളും ഏർപ്പെടുത്തും. കലൂരിൽ രണ്ട് എൻ.ഐ.എ കോടതികളാണ് പ്രവർത്തിക്കുന്നത്. അഡിഷണൽ സെഷൻസ് കോടതികളുടെ ചുമതല കൂടി ഇവയ്‌ക്കുണ്ട്. സി.ബി.ഐ പ്രത്യേക കോടതിയും കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതിയും (പി.എം.എൽ.എ) കലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ഏതാനുംവർഷം മുമ്പ് നടത്തിയ സെക്യുരിറ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഒന്നാംഘട്ടത്തിൽ കോടതിവളപ്പിന് മതിൽ കെട്ടുകയും സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുകയും ബോംബ് സ്ക്വാഡിനെ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പ്രവ‌ർത്തനങ്ങളുടെ ഭാഗമായി സുരക്ഷാഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും.

MORE NEWS
പൂ​വേ...​പൊ​ലി പൂവേ...
ഗണേശോത്സവം ഇന്ന് തുടക്കം
തിരുവോണ ലഹരിയിൽ തൃക്കാക്കരയും തൃപ്പൂണി​ത്തുറയും
അത്താഘോഷത്തിന് 20ലേറെ ഫ്ളോട്ടുകൾ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.