വിതരണക്കാർ ഉയർന്ന വിഹിതം ചോദിച്ചു കാന്താര-2 കേരളത്തിൽ പ്രദർശിപ്പിക്കില്ല

പ്രത്യേക ലേഖകൻ | Thu 11 Sep 2025 12:52 AM IST
d

കൊച്ചി: വിതരണക്കാർ ഉയർന്ന വിഹിതം ചോദിച്ചതിനാൽ കാന്താര-2 കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് തീരുമാനമെടുത്തത്. ഒക്ടോബർ രണ്ടിന് ഏഴു ഭാഷകളിൽ റിലീസ് ചെയ്യുന്ന കാന്താരയ്‌ക്ക് ആദ്യത്തെ രണ്ടാഴ്ച ടിക്കറ്റ് നിരക്കിന്റെ 55 ശതമാനം വേണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ഇക്കാര്യം അംഗീകരിക്കില്ലെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.

മലയാള സിനിമകൾക്ക് ആദ്യദിവസങ്ങളിൽ പരമാവധി 60ഉം അന്യഭാഷാ സിനിമകൾക്ക് 50ഉം ശതമാനമാണ് വിതരണക്കാർക്ക് നൽകാറുള്ളത്. നടൻ പ്രൃഥ്വിരാജിന്റെ പ്രൃഥ്വിരാജ് പ്രാെഡക്ഷൻസിനാണ് കാന്താരയുടെ വിതരണാവകാശം നേടിയത്. മാജിക് ഫ്രെയിംസ് വഴിയാണ് റിലീസ് ചെയ്യുന്നത്.

മലയാള സിനിമകൾക്ക് അന്യസംസ്ഥാനങ്ങളിൽ 30 മുതൽ 40 ശതമാനം വരെയാണ് വിതരണക്കാർക്ക് നൽകുന്നത്. ഫിയോക്കിന് കീഴിൽ 450 സ്ക്രീനുകളാണ് കേരളത്തിലുള്ളത്. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച കന്നഡ സിനിമയായ കാന്താരയുടെ ആദ്യഭാഗം 2022ൽ വൻഹിറ്റായിരുന്നു.

MORE NEWS
സർവകലാശാല വാർത്തകൾ
നീറ്റ് യു.ജി രണ്ടാം റൗണ്ട് സമയക്രമത്തിൽ മാറ്റം
റവന്യൂ ജീവനക്കാരന് സസ്പെൻഷൻ
സിദ്ധാർത്ഥ സാഹിത്യ പുരസ്കാരത്തിന്  നോവലുകൾ ക്ഷണിച്ചു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.