ജാക്കറ്റ് വിവാദം: അസഭ്യം പറഞ്ഞ ഗ്രേഡ് എസ്.ഐയെ സ്ഥലംമാറ്റി

Fri 19 Sep 2025 01:47 AM IST

ആലുവ: രാത്രിഡ്യൂട്ടിക്ക് ജാക്കറ്റ് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് വിളിച്ച കളമശേരി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി. എസ്.പി ഓഫീസിലെ റൈറ്റർ ഗ്രേഡ് എസ്.ഐ വി.ആർ. സുരേഷിനെ കോട്ടപ്പടി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

രണ്ടാഴ്ച മുമ്പായിരുന്നു സംഭവമെങ്കിലും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ എസ്.പി എം. ഹേമലത പരിശീലനത്തിനായി ഹിമാചൽ പ്രദേശിലേക്ക് പോയിരുന്നു. കഴിഞ്ഞദിവസം തിരിച്ചെത്തിയതിനെ തുടർന്നാണ് നടപടി.

സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പെരുമ്പാവൂർ സ്റ്റേഷൻ ഓഫീസറെയോ ഡിവൈ.എസ്.പിയേയോ അറിയിക്കാതെ എസ്.പി ഓഫീസിലേക്ക് ഫോൺവിളിച്ച സി.പി.ഒയുടെ നടപടി ശരിയല്ലെന്ന് റിപ്പോർട്ടിൽ ഉണ്ടെങ്കിലും തത്കാലം നടപടി എടുത്തിട്ടില്ല. എസ്.പി ഓഫീസിൽ ഫോണെടുത്ത ഉദ്യോഗസ്ഥനെതിരെയും നടപടി എടുത്തിട്ടില്ല. തൊട്ടടുത്തിരുന്ന് അസഭ്യം പറഞ്ഞത് ഗ്രേഡ് എസ്.ഐ സുരേഷാണെന്ന് കണ്ടെത്തിയിരുന്നു. വർഷങ്ങളായി ഈ ഉദ്യോഗസ്ഥൻ എസ്.പി ഓഫീസിലാണ് ജോലിചെയ്യുന്നത്.

MORE NEWS
വിശ്വകർമ്മദിന സാംസ്കാരിക സമ്മേളനം
യൂണി​റ്റ് വാർഷിക സമ്മേളനം 
മഞ്ഞപ്ര പഞ്ചായത്തിന് പച്ചത്തുരുത്ത് അവാർഡ്
തേക്ക് വ്യാപാരത്തിലെ സാദ്ധ്യതകൾ ഇന്ത്യ പ്രയോജനപ്പെടുത്തണം: ലോക തേക്ക് കോൺഫറൻസ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.