ബോർഡ്,​ കോർപ്പറേഷൻ വീതം വയ്പ് നിയമസഭാ സമ്മേളനത്തിന് ശേഷം

ഓൺലൈൻ ഡെസ്ക് | Thu 11 Jun 2026 02:11 AM IST
udf

തിരുവനന്തപുരം:സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും അദ്ധ്യക്ഷ പദവി വിഭജിക്കുന്നത് സംബന്ധിച്ച് നടപ്പു നിയമസഭാ സമ്മേളനത്തിന് ശേഷം യു.ഡി.എഫ് ചർച്ച ചെയ്യും. നിലവിലെ അദ്ധ്യക്ഷന്മാർക്കും അംഗങ്ങൾക്കും രാജി സമർപ്പിക്കാനുള്ള നിർദ്ദേശം രേഖാമൂലം സർക്കാർ നൽകി കഴിഞ്ഞു. സ്വയം മാറാത്തവരെ പുറത്താക്കും.

ഓരോ ഘടക കക്ഷിക്കും നൽകേണ്ട ബോർഡുകൾ/ കോർപ്പറേഷനുകൾ സംബന്ധിച്ച് യു.ഡി.എഫിലാവും തീരുമാനം. കഴിഞ്ഞ ഇടതു സർക്കാരുകളുടെ കാലത്ത് നിയമിച്ചവരിൽ കുറേപ്പേർ സ്ഥാനമൊഴിഞ്ഞെങ്കിലും മറ്റുള്ളവർ തുടരുകയാണ്. മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ ചെയർമാൻ/വൈസ് ചെയർമാൻ/അംഗങ്ങൾ തുടങ്ങിയ പദവികളിൽ തുടരുന്നവരെ മാറ്റാൻ നിർദ്ദേശിച്ച് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ജൂൺ ആറിന് ഉത്തരവിറക്കിയിരുന്നു. പുതിയ ആൾക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

സെക്രട്ടറി/ സി.ഇ.ഒ തുടങ്ങിയ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന ബോർഡ്/ കോർപ്പറേഷനുകളിൽ പുതിയ നിമയനം നടത്തും വരെ സീനിയർ മോസ്റ്റ് ഓഫീസർക്ക് ചുമതല നൽകും. അദ്ധ്യക്ഷന്മാരോ ഉപാദ്ധ്യക്ഷന്മാരോ സ്ഥാനമൊഴിയുന്നതോടെ ബോർഡ്/കോർപ്പറേഷനുകളിൽ നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരും ഒഴിയേണ്ടി വരും. ഇവരുടെ കണക്കും സർക്കാർ ശേഖരിക്കുന്നുണ്ട്.

MORE NEWS
റീൽസെടുപ്പ് നിയന്ത്രിക്കേണ്ടത് നിയമം കൊണ്ടല്ല: മുഖ്യമന്ത്രി
ബഡ്ജറ്റിലേക്ക് കരട് നിർദ്ദേശം: മന്ത്രിസഭ അംഗീകരിച്ചു
നീതി ആയോഗ് യോഗം ഇന്ന്; വി.ഡി.സതീശൻ പങ്കെടുക്കും
സി.പി.എമ്മിനെ തോൽപ്പിക്കാൻ എളുപ്പം, പ്രശ്നം ബോദ്ധ്യപ്പെടുത്താൻ പ്രയാസം: മുഖ്യമന്ത്രി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.