ഇന്ന് കർഷക ദിനം, മണ്ണാണ് പൊന്ന്

സിത്താര സിദ്ധകുമാർ | Mon 17 Aug 2026 02:08 AM IST
cc

ആലപ്പുഴ: വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി. മണ്ണിനെ പൊന്നാക്കിയ കർഷകരുടെ ദിനം. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ നല്ലൊരു പങ്കും കൃഷിയിടമാണ്. ഏകദേശം 46 ലക്ഷം ഏക്കർ ഭൂമിയാണ് ഒരു വർഷം കൃഷിക്ക് ഉപയോഗിക്കുന്നത്. ഓരോ വർഷവും ഒന്നിലധികം വിളകളാണ് ഒരേ മണ്ണിൽ കൃഷി ചെയ്യുന്നത്. കേരളത്തിലെ കൃഷിഭൂമിയുടെ (ഗ്രോസ് ക്രോപ്പ്ഡ് ഏരിയ) സിംഹഭാഗവും (65.7%) തേങ്ങ, റബർ തുടങ്ങിയ നാണ്യവിളകളാണ്. നെൽകൃഷി 7.01 %.

സംസ്ഥാന പ്ലാനിംഗ് ബോർഡ്,​ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എന്നിവയുടെ 2024-25ലെ ഔദ്യോഗിക കണക്കാണിത്. ഭക്ഷ്യവിളകളുടെ കൃഷി കുറഞ്ഞിട്ടുണ്ടെങ്കിലും, ഒട്ടേറെ യുവാക്കൾ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്.

കേരളത്തിലെ പ്രധാന ക‌ൃഷികളുടെ വിസ്‌തീർണം

വിള............വിസ്തീർണം (ഏക്കറിൽ)

തെങ്ങ്........18,96,960

റബർ.........13,60,105

നെല്ല്............4,34,720

വാഴ............2,76,640

കാപ്പി..........2,09,950

കുരുമുളക്..1,92,660

മരച്ചീനി.......1,53,140

ഏലം...............96,330

കശുഅണ്ടി- 47,470

MORE NEWS
കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്‌ളാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി
'മെസി' തട്ടിപ്പിൽ ഇടപെടാൻ കാത്ത് കേന്ദ്ര ഏജൻസികൾ
എക്‌സൈസ് ഉദ്യോഗസ്ഥരെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു
പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.