കിളിമാനൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിറുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. തൊളിക്കുഴി സ്വദേശി സന്തോഷ് ബാബുവാണ് (38) പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് കിളിമാനൂർ പുതിയകാവ് പൊതുമാർക്കറ്റിന് സമീപമുള്ള റോഡിലായിരുന്നു സംഭവം.
സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റാൻഡിലേക്ക് പോകവേ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിറുത്തി പ്രതിയുടെ മൊബൈൽ ഫോണിലെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്ന് അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ഫോൺ കൂടുതൽ പരിശോധനയ്‌ക്കായി ഫോറൻസിക് ലാബിലേക്ക് കൈമാറി. ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി കറങ്ങിനടക്കാറുള്ള പ്രതി മറ്റു പെൺകുട്ടികളോട് സമാനരീതിയിലുള്ള അതിക്രമം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
റൂറൽ എസ്.പി ഡി. ശില്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.ബിനു കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ.നായർ, എസ്.സി.പി.ഒമാരായ ഷിജു, ബിനു,സി.പി.ഒമാരായ വിനയചന്ദ്രൻ ഡബ്ലിയു.സി.പി.ഒ ശ്രീക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |