SignIn
Kerala Kaumudi Online
Sunday, 01 September 2024 5.11 AM IST

പ്രവാസി വ്യവസായിയുടെ വീട്ടിലെ മോഷണം;  പ്രതിയുമായി തെളിവെടുപ്പ്, ആയുധങ്ങൾ കണ്ടെത്തി

Increase Font Size Decrease Font Size Print Page
thelivetupp

മാന്നാർ: പ്രവാസി വ്യവസായിയുടെ ആളില്ലാത്ത വീട്ടിൽ നിന്ന് വജ്രാഭരണങ്ങൾ ഉൾപ്പെടെ അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും കവർന്ന കേസിൽ ഒരാഴ്ച മുമ്പ് പിടിയിലായ നാലാമത്തെ പ്രതിയുമായി മാന്നാർ പൊലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീടുകളിലും ആയുധങ്ങൾ ഉപേക്ഷിച്ച ഇടങ്ങളിലുമാണ് പ്രതിയുമായെത്തിയത്.

ബഹ്റിനിൽ ബിസിനസ് നടത്തുന്നമാന്നാർ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്‌കൂളിന് തെക്കുവശത്തുള്ള രാജശ്രീയിൽ രാജശേഖരൻ പിള്ളയുടെയും ദീപ്തിയിൽ ഡോ.ദിലീപ് കുമാറിന്റെയും വീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ യു.പി സ്വദേശിയായ മുഹമ്മദ് അസ്ഹറു(21)മായിട്ടായിരുന്നു തെളിവെടുപ്പ്. മോഷണത്തിനുപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ആയുധങ്ങൾ ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപത്തെ പൊന്തക്കാട്ടിൽ നിന്ന് കണ്ടെടുത്തു.

സെപ്തംബർ 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. കേസിൽ അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിൽപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്‌വാൻ സൈഫി (27) എന്നിവരെ മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെയും എസ്.ഐ അഭിരാമിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിസാഹസികമായി നേരത്തേ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

ഇനി പിടികൂടാനുള്ളത് ഒരു പ്രതിയെക്കൂടി

മുഹമ്മദ് അഹ്സർ മറ്റൊരു കേസിൽ യു.പി.യിൽ പിടിയിലായതറിഞ്ഞ് എസ്.ഐ. അഭിരാമിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം രണ്ടാഴ്ചമുമ്പാണ് മാന്നാറിൽ നിന്നും പുറപ്പെട്ടത്. അവിടെയെത്തിയപ്പോഴേക്കും ഇയാൾ ജാമ്യത്തിലറങ്ങി രക്ഷപ്പെട്ടിരുന്നു. പിന്നീട്, സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് , മറ്റൊരു ജില്ലയിൽ ഒളിവിൽ കഴിയവേ പിടികൂടി കേരളത്തിലെത്തിക്കുകയായിരുന്നു. യു.പി സ്വദേശിയായ റിയാസത്ത് അലിയെയാണ് ഇനി പിടികൂടാനുള്ളത്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.