SignIn
Kerala Kaumudi Online
Sunday, 01 September 2024 4.43 AM IST

അബുദാബിയിലെ ഇരട്ട കൊലപാതക കേസിൽ 5  പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു

Increase Font Size Decrease Font Size Print Page

crime

നിലമ്പൂർ: അബുദാബിയിലെ ഇരട്ട കൊലപാതക കേസിൽ 5 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി പ്രവാസി വ്യവസായി തത്തങ്ങ പറമ്പിൽ കുറുപ്പംതൊടിയിൽ ഹാരിസ്, മാനേജർ ചാലക്കുടിയിലെ ഡെൻസി ആന്റണി എന്നിവർ അബൂദാബിയിലെ ഫ്ളാറ്റിലാണ് കൊല്ലപ്പെട്ടത്. ഹാരിസിന്റ ബിസിനസ് പങ്കാളി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്രഫ്, കൂട്ടാളികളായ നടുതൊടിക നിഷാദ്, കൂത്രാടൻ മുഹമ്മദ് അജ്മൽ, വണ്ടൂർ പഴയ വാണിയമ്പലം ചീര ഷഫീഖ്, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

ഹാരിസിന്റ മുൻഭാര്യ കെ.സി. നസ്ലീമ, നസ്ലീമയുടെ പിതാവ് കെ.സി.റഷീദ്, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വയനാട് കോളേരി സുന്ദരൻ സുകുമാരൻ, നിലമ്പൂർ ഡിവൈഎസ്പി നേരത്തെ അറസ്റ്റ് ചെയ്ത ബത്തേരി സ്വദേശി തങ്ങള കത്ത് നൗഷാദ്, ഒളിവിൽ പോയ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 2020 മാർച്ച് 5 ന് ആണ് ഇരട്ട കൊലപാതകം നടന്നത്. ലഹരി മരുന്ന് ഇടപടിന്റ പേരിൽ ഷൈബിന് അബുദാബിയിൽ പ്രവേശന വിലക്കുണ്ട്.

കേസിൽ കുടുക്കിയത് ഹാരിസാണെന്ന സംശയം, നസ്ലീമയുമായി ഷൈബിന്റ സൗഹൃദം എന്നിവ കൊലപാതകങ്ങൾക്ക് പ്രേരണയായെന്നാണ് കേസ്. ഷൈബിൻ അന്ന് എഎസ് ഐ ആയിരുന്ന സുന്ദരന്റെ സഹായത്തോടെ കൊലപാതകത്തിന് പദ്ധതി ആസൂത്രണം ചെയ്തു. കാെലയാളി സംഘത്തെ വിമാനമാർഗം അബുദാബിയിലേക്ക് അയച്ചു. ഹാരിസിന്റ താമസ സ്ഥലത്തിന് സമീപം ഫ്ളാറ്റിൽ താമസമാക്കി ആഴ്ചകളോളം നിരീക്ഷണം നടത്തി. ആദ്യം ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

പിന്നീട് ഹാരിസിനെ കൈ ഞരമ്പ് മുറിച്ച് ബാത്ത് ടബിൽ തള്ളി.രക്തം വാർന്ന് ഹാരിസ് മരിച്ചു. കൊലപാതകങ്ങൾക്ക് നിലമ്പൂരിലെ വീട്ടിലിരുന്ന് വിഡിയോ കോൾ വഴി ഷൈബിൻ നേരിട്ട് നിർദ്ദേശം നൽകി കൊണ്ടിരുന്നു. തന്നെ കൊല്ലരുതെന്നും 3 പിഞ്ചു കുട്ടികളുണ്ടെന്നും ഡെൻസി കേണപേക്ഷിച്ചത് ഷൈബിൻ ചെവിക്കൊണ്ടില്ല. ഡെൻസിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതായി കൃത്രിമ തെ തെളിവുകൾ ഉണ്ടാക്കി സംഘം ഫ്ളാറ്റ് വിട്ടു. അബുദാബി പൊലീസ് കൂടുതൽ അന്വേഷണത്തിന് മിനക്കെട്ടില്ല.

വീട് കയറി ആക്രമിച്ച് പണം കവർച്ച ചെയ്‌തെന്ന് നൗഷാദിനും സംഘത്തിനും എതിരെ ഷൈബിൻ നൽകിയ പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്തു. തുടർന്ന് നൗഷാദും കൂട്ടാളികളും തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മമഹത്യാ ഭീഷണി മുഴക്കി. പൊലീസ് കസ്റ്റഡിയിൽ സംഘം നടത്തിയ വെളിപ്പെടുത്തലുകളാണ് ഷാബാ ഷെരീഫ് വധം, ഇരട്ട കൊലപാതകം എന്നിവ വെളിച്ചത്ത് കൊണ്ടുവന്നത്. ഇരട്ട കാെലപാതകം കേസ് നിലമ്പൂർ ഡിവൈഎസ്പിയാണ് ആദ്യം അന്വേഷിച്ചത്.

വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹാരിസിന്റ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച അപേക്ഷയിൽ ഷൈബിൻ , നിഷാദ് മുഹമ്മദ് അജ്മൽ, ഷഫീഖ്, ഷബീബ് റഹ്മാൻ എന്നിവരെ കോഴിക്കോട് ജയിലിൽ നിന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി. ഷാബാ ഷെരീഫ് കൊലക്കേസിന്റ വിചാരണ ഇന്ന് തുടങ്ങുന്നതിനാൽ അപേക്ഷ പരിഗണിക്കുന്നത് മറ്റാെരു ദിവസത്തേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.