കാട്ടൂർ : കാട്ടൂരിലുണ്ടായ സംഘർഷത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. കാട്ടൂർ ബസാറിന് സമീപം പിരിവ് നടത്തുന്നതിനെ ചൊല്ലിയാണ് രണ്ട് പേർ തമ്മിൽ സംഘർഷമുണ്ടായത്. വ്യാപാരി വ്യവസായി സമിതി കാട്ടൂർ പഞ്ചായത്ത് സെക്രട്ടറിയും എടത്തിരുത്തി സ്വദേശിയുമായ തണ്ടാശ്ശേരി സലീഷും ലോക്സഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കാട്ടൂർ സ്വദേശി ജാഫർഖാനും തമ്മിലാണ് സംഘർഷം നടന്നത്. തൃശ്ശൂർ ലോക്സഭ സ്ഥാനാർത്ഥിയായി മത്സരിച്ച ജാഫർഖാൻ വീണ്ടും വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കുന്നതിന് വേണ്ടി കാട്ടൂരിൽ പിരിവ് നടത്തിയിരുന്നു. സലീഷിനോടും സമീപത്തെ കടകളിലും പിരിവ് ചോദിച്ചതിനെ തുടർന്നാണ് വാക്ക്തർക്കം ഉടലെടുക്കുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്. സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ജാഫർഖാൻ പിരിവ് നൽകാത്ത കടയുടമകളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ ഇരുവരും കാട്ടൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കാട്ടൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |