ചെങ്ങന്നൂർ: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രധാന പ്രതി കൊട്ടാരക്കര വാളകം ആണ്ടൂർമുറിയിൽ പൂവണത്തുവിള പുത്തൻവീട്ടിൽ സന്തോഷ് കുമാർ (46) പിടിയിലായി
വെൺമണി സ്വദേശികളായ മൂന്നുപേരിൽ നിന്ന് 8,50,000 രൂപ വാങ്ങിയെടുത്ത ശേഷം ഇവർക്ക് ബംഗളുരു ആർമി റിക്രൂട്ട്മെന്റ് ഓഫീസിന്റെ വ്യാജമുദ്ര യും രാജ് മന്നാർ എം.എ, കേണൽ ഡി.ഐ.ആർ എ.ആർഒ ബംഗളുരു എന്ന സീലും ഒപ്പും രേഖപ്പെടുത്തിയ വ്യാജ കാളിംഗ് ലറ്ററും നൽകി കബിളിപ്പിച്ച് പണം അപഹരിച്ചന്നാണ് പരാതി. ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ.ജോസിന്റെ മേൽമോട്ടത്തിൽ വെൺമണി പൊലീസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ.എസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് പട്ടാളത്തിൽ കേണൽ ആണെന്നും ആർമി റിക്രൂട്ട്മെന്റ് ഓഫിസീൽ തനിക്ക് സ്വാധീനം ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു..
ഉദ്യോഗാർത്ഥികളെ എറണാകുളത്തും മംഗലാപുരത്തും മറ്റും വിളിച്ചുവരുത്തി പരീക്ഷ നടത്തിയിരുന്നു. റിക്രൂട്ട്മെന്റ് ഓഫിസിൽ കാണിക്കാനാണെന്ന് പറഞ്ഞ് ശാരീരിക അളവുകൾ എടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗാർത്ഥികൾ ഓടി വിയർത്തതാണെന്ന് വരുത്തിത്തീർക്കാനായി മേൽവസ്ത്രം മാറ്റിയശേഷം ശരീരത്തിൽ വെള്ളം ഒഴിച്ച് ഫോട്ടോ എടുക്കുമായിരുന്നു. എറണാകുളം പാലാരിവട്ടത്ത് വിശാലമായ ഓഫിസ് തുറന്നാണ് തട്ടിപ്പ് നടത്തിവന്നിരുന്നത് . 2016ൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ സമാനമായ കേസിൽ ഇയാളെ അറസ്റ്റുചെയ്തിരുന്നു.ജാമ്യമിലിറങ്ങി മുങ്ങി തട്ടിപ്പ് തുടരുകയായിരുന്നു. ഇയാൾക്കെതിരെ ഹരിപ്പാട്, കായംകുളം, പാലക്കാട്, കൊട്ടാരക്കര പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |