തൊടുപുഴ: കഴിഞ്ഞ ദിവസം തൊടുപുഴ- മുവാറ്റുപുഴ റോഡിൽ ഇടയ്ക്കാട്ടു കയറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ഇടയ്ക്കാട്ടുകയറ്റം പുത്തൻപുരയ്ക്കൽ പി.കെ. രാജേഷിന്റെ ഹീറോഹോണ്ട പാഷൻ 10 ബൈക്കാണ് തിരികെ ലഭിച്ചത്. കദളിക്കാടിന് സമീപം റോഡരികിൽ നിന്നാണ് ബൈക്ക് കിട്ടിയത്. വെള്ളിയാഴ്ച രാവിലെ മുതൽ ബൈക്ക് ഇവിടെ ഉണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. ബൈക്ക് മറിഞ്ഞുവീണ് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. താക്കോലും ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച പുലർച്ചെ ഇടയ്ക്കാട്ടു കയറ്റത്തെ മരീന ഫർണീച്ചർമാർട്ടിന്റെ മുമ്പിൽ നിന്നാണ് ബൈക്ക് നഷ്ടമായത്. മോഷ്ടാവ് ബൈക്കുമായി പോകുന്നത് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. കോടിക്കുളത്ത് നിന്ന് കഴിഞ്ഞ ദിവസം നഷ്ടമായ യമഹ റേ സ്കൂട്ടറിൽ എത്തിയാണ് മോഷ്ടാവ് രാജേഷിന്റെ ബൈക്കുമായി കടന്നത്. ഈ സ്കൂട്ടർ സമീപത്ത് ഉപേക്ഷിച്ചിരുന്നു. കോടിക്കുളത്ത് നിന്ന് സ്കൂട്ടർ മേഷ്ടിച്ച ആളുടെ ദൃശ്യവും സി.സി ടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ, രണ്ടിടത്തും വെവ്വേറെ മോഷ്ടാക്കളാണ് ഇരുചക്രവാഹനം മോഷ്ടിച്ചതെന്ന് സി.സി ടി.വി ദൃശ്യത്തിൽ നിന്ന് വ്യക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |