ഒല്ലൂർ: 27.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഒല്ലൂർ തൈക്കാട്ടുശ്ശേരി സ്വദേശി കൈലാത്തുവളപ്പിൽ സുന്ദരനെയാണ് (60) തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ഒല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ചില്ലറ വിപണിയിൽ ഉദ്ദേശം 50 ലക്ഷം രൂപ വരുന്നതാണ് പിടികൂടിയ കഞ്ചാവ്. ഇയാളുടെ വീടിന്റെ സമീപത്തുള്ള വാഴത്തോപ്പിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസ് പറയുന്നതിങ്ങനെ. ലോക്ഡൗൺ വന്നാൽ കഞ്ചാവിന് വില കൂടുമെന്നുള്ള ഉദ്ദേശത്തോടെയാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് സ്റ്റോക്ക് ചെയ്തത്. പച്ചക്കറി കയറ്റി അയക്കുന്ന വാഹനങ്ങളിലും മറ്റുമായാണ് കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നത്. ആർക്കും സംശയം തോന്നിക്കാതിരിക്കാനാണ് ഇത്രയും പ്രായമുള്ള ഒരാളെ സൂക്ഷിപ്പുകാരനായി വച്ചതെന്നാണ് പൊലീസ് നിഗമനം.
സംഭവത്തിന് പിന്നിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണ്. ഒല്ലൂർ സർവീസ് സഹകരണ ബാങ്കിലെ താത്കാലിക വാച്ച്മാനും കോൺഗ്രസ് തേമാലിപ്പാടം ബൂത്ത് പ്രസിഡന്റുമാണ് സുന്ദരൻ. അന്വേഷണ സംഘത്തിൽ ഡി.സി.ആർ.ബി എ.സി.പി: ബിജോ അലക്സാണ്ടർ, ഒല്ലൂർ എ.സി.പി: ദേവദാസ്, ഒല്ലൂർ എസ്.ഐ: അരുൺകുമാർ, ഷാഡോ പൊലീസ് അംഗങ്ങളായ ഗ്ലാഡ്സ്റ്റൺ, രാജൻ, സുവ്രത കുമാർ, റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, എ.എസ്.ഐമാരായ സോമൻ, രഘു, എസ്.സി.പി.ഒമാരായ ജീവൻ, പഴനി സ്വാമി, വിപിൻദാസ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |