വാകത്താനം: മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൊങ്ങന്താനം കളത്തിൽ വീട്ടിൽ ജോർജ്കുട്ടി (37)നെയാണ് വാകത്താനം പൊലീസ് പിടികൂടിയത്. 25ന് അർധരാത്രിയോടെയായിരുന്നു സംഭവം. ഭീകാരാന്തരീക്ഷം സൃഷ്ടിച്ച പ്രതി കമ്പിവടിയുമായി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗ്രേഡ്.എസ്.ഐ ജോൺസൺ ആന്റണി, സീനീയർ സിവിൽ പൊലീസ് ഓഫീസർ ഹരികുമാർ എന്നിവർക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. പള്ളിക്കൂട്ടമ്മയിൽ നിന്നും വാകത്താനം പൊങ്ങന്താനത്ത് വന്ന് താമസിക്കുന്ന ഇയാൾ നാട്ടുകാർക്ക് സ്ഥിരം ശല്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ ജോർജുകുട്ടി സംഭവ ദിവസം രാത്രി 10.30 ഓടെ വീട്ടുകാരുമായി വഴക്കിട്ടിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി താക്കീത് നൽകുകയും ചെയ്തു. സംഭവശേഷം, അർധരാത്രിയോടെ പ്രതി റോഡിലിറങ്ങി ബഹളം വയ്ക്കുകയും ചീത്തവിളിയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസുകാർക്ക് നേരെയും ആക്രമണം നടത്തുകയായിരുന്നു. നാളുകൾക്ക് മുമ്പ് പ്രതിയുടെ പിതാവിനെ മർദ്ദിക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നാട്ടുകാർ കളക്ടർക്കും ,ജില്ല പൊലീസ് മേധാവിക്കും പരാതി നല്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |