തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആറ്റിപ്ര കിഴക്കുകര പൊഴികയിൽ കൃഷ്ണ വിലാസം വീട്ടിൽ വി. സജീവ് കുമാറിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. പോക്സോ കോടതി ജഡ്ജി കെ.വി. രജനീഷാണ് പ്രതിയെ ശിക്ഷിച്ചത്.
മൂന്ന് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ ലെെംഗികമായി പീഡിപ്പിച്ചതിന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപയുമാണ് ശിക്ഷ. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പത്ത് വർഷം കഠിനതടവും ഇരുപത്തിഅയ്യായിരം രൂപയുമാണ് ശിക്ഷ. പ്രകൃതി വിരുദ്ധ പീഡനത്തിന് ഏഴ് വർഷം കഠിനതടവും ഇരുപത്തിഅയ്യായിരം രൂപയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2010 ഒക്ടോബർ 27ന് പ്രതി കുട്ടിക്ക് മിഠായി നൽകി വശീകരിച്ച് വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |