തൃശൂർ: ജില്ലയിൽ അനധികൃതമായി കടത്തിയ വിദേശ മദ്യം പിടികൂടി.പാലക്കാട് തൃശൂർ ഹൈവേയിൽ വെച്ച് 85 കുപ്പി തമിഴ്നാട് വിദേശ മദ്യവും ആഡംബര കാറും രണ്ടു പ്രതികളെയും അതി സാഹസികമായി പിടികൂടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും പാർട്ടിയും ചേർന്നാണ് പിടികൂടിയത്. ചിറക്കേകോട് സ്വദേശികളായ ജിതിൻ (31), ശ്രീജിത് (32) വയസ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മദ്യം ലഭിക്കാത്ത സമയത്ത് തമിഴ്നാട്ടിലും കർണാടകയിലും നിന്നും കൊണ്ടു വന്ന് അഞ്ചിരട്ടിലാഭത്തിന് വില്‍ക്കുന്നതിനാണ് മദ്യം കൊണ്ട് വന്നത്.
പണം സമ്പാദിച്ച് ക്വട്ടേഷൻ പ്രവർത്തനത്തിനും പലിശ ഇടപാടിനും ഉപയോഗിക്കുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. ഇനിയും കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു, സർക്കിൾ ഓഫീസിലെ സി.ഇ.ഒ എ. മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എ.ബി പ്രസാദ്, സി.ഇ.ഒ കിഷോർ കൃഷണ, മണിദാസ്, ഡ്രൈവർ സംഗീത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വ്യാജ വാറ്റ് കേന്ദ്രങ്ങൾ കൂടുന്നു
മദ്യ ഷാപ്പുകൾ അടച്ചതോടെ വ്യാജ വാറ്റ് കേന്ദ്രങ്ങൾ വീണ്ടും പൊങ്ങി തുടങ്ങി. കഴിഞ്ഞ ലോക്ഡൗൺ കാലത്തും നിരവധി വാറ്റ് കേന്ദ്രങ്ങൾ എക്സ്സൈസ് വകുപ്പ് തകർത്തിരുന്നു. 1500 മുതൽ 2000 രൂപ വരെ വിലക്കാണ് വാറ്റ് ചാരായം വിൽക്കുന്നതെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |