തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് മൊത്തവില്പന നടത്തുന്ന മൂന്നംഗസംഘത്തെ 150 കിലോ കഞ്ചാവുമായി ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻഫോഴ്സിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും സഹായത്തോടെ മെഡിക്കൽകോളേജ് പൊലീസ് അറസ്റ്റുചെയ്തു. മധുര വീരകോവിൽ സ്വദേശി മുക്താർ (21), കായംകുളം എരുവാകുന്നിൽ തറയിൽ ശ്രീക്കുട്ടൻ (28), കോയമ്പത്തൂർ സായിബാബ കോവിൽ കെ.കെ. നഗറിൽ ബാബു (29) എന്നിവരെയാണ് പിടികൂടിയത്. നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ ടി.ആർ. പ്രദീപ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എം.കെ. ബിനുകുമാർ, എസ്.ഐമാരായ ഗോപകുമാർ, അശോക് കുമാർ എന്നിവരടങ്ങിയ പ്രത്യേക ടീമിന്റെ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
കുമാരപുരം പൂന്തിറോഡിലെ ആളൊഴിഞ്ഞ പുരയിടത്തിൽ വാട്ടർ അതോറിട്ടിയുടെ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന വലിയ പൈപ്പുകൾക്കുളളിൽ 72 പാക്കറ്റുകളായി ചാക്കിൽ പൊതിഞ്ഞാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവും പ്രതികളേയും പിടികൂടിയത് മെഡിക്കൽകോളേജ് എസ്.എച്ച്.ഒ വിനു വർഗീസ്, എസ്.ഐമാരായ ജയശങ്കർ, ഷാനവാസ്, ഷമീർ എസ്.സി.പി.ഒമാരായ അനിൽകുമാർ, രഞ്ജിത്, രജിത്,ഗോകുൽ, ജ്യോതി,ആക്ഷൻഫോഴ്സ് അംഗങ്ങളായ എസ്.ഐഗോപകുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ, ചിന്നു എന്നിവരടങ്ങിയ സംഘമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |