പാലക്കാട്: അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാനായി വാളയാർ അതിർത്തി ചെക്ക്പോസ്റ്റിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭക്ഷ്യപരിശോധനാ കേന്ദ്രം പൂട്ടി. കൊവിഡ് വ്യാപന സാഹചര്യം രൂക്ഷമായതിനെ തുടർന്ന് ജീവനക്കാർ കുറഞ്ഞതോടെയാണ് പരിശോധന താത്കാലികമായി നിർത്തിയതെന്ന് അധികൃതർ പറഞ്ഞു. കേരള-തമിഴ്നാട് അതിർത്തിയായ വാളയാറിൽ ജി.എസ്.ടി വകുപ്പിന്റെ പഴയ ചെക്ക്പോസ്റ്റ് കെട്ടിടത്തിൽ കഴിഞ്ഞ മാർച്ചിലായിരുന്നു ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനാകേന്ദ്രം ആരംഭിച്ചത്.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാൽ, പഴം, മത്സ്യം, എണ്ണ, പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളാണ് കേന്ദ്രത്തിൽ പരിശോധിച്ചിരുന്നത്. ഉത്പന്നങ്ങൾ മായം കലർന്നതാണോ പഴകിയതാണോ കീടനാശിനി സാന്നിദ്ധ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാർ കുറഞ്ഞതോടെയാണ് പരിശോധന താത്കാലികമായി നിർത്തിയത്. രണ്ട് ഫുഡ് സേഫ്റ്റി ഓഫീസർമാരടക്കം ആറ് ജീവനക്കാരാണ് പരിശോധന കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ കുറച്ച് പേർക്ക് കൊവിഡ് പോസിറ്റീവ് ആവുകയും മറ്റുള്ളവർക്ക് താമസിക്കുന്ന പ്രദേശം കണ്ടെയിൻമെന്റ് സോൺ ആയതിനാൽ വരാൻ കഴിയാതായതുമാണ് കാരണമെന്ന്
അധികൃതർ പറഞ്ഞു. ജീവനക്കാരുടെ കുറവുമൂലം കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ്. പരിശോധന നിർത്തിവച്ചത്. പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തിവച്ചതോടെ നിലവിലെ സാഹചര്യത്തിൽ അതിർത്തി കടന്ന് ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കൾ എത്തുമോയെന്നും ജനങ്ങൾക്ക് ആശങ്കയുണ്ട്.
ബൈറ്റ്
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഴ്ചയിൽ ഒരിക്കൽ അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ എടുത്ത് മൊബൈൽ ലാബിന്റെയടക്കം സഹായത്തോടെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പരിശോധന നടത്തുന്നുണ്ട്. ജീവനക്കാരുടെ കുറവിന് പരിഹാരമായാലുടൻ പരിശോധന പുനരാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |