വിവാഹത്തിന് സ്ത്രീധനവുംസ്വർണാഭരണങ്ങളും വേണ്ട
കോട്ടയം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പന്ത്രണ്ടുകാരിയെ വിവാഹവാഗ്ദാനം നല്കി ഒരു വർഷക്കാലം പീഡിപ്പിക്കുകയും പലപ്പോഴായി എട്ട് പവന്റെ സ്വർണാഭരണങ്ങളും 20,000 രൂപയും കവർന്നെടുക്കുകയും ചെയ്ത 21 കാരൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി അരുണിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ പി.ടി. ബിജോയി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതോടെ മാതാവ് മകളോട് വിവരം ചോദിച്ചു. എന്നാൽ അറിയില്ലാന്നായിരുന്നു മറുപടി. വീണ്ടും സ്വർണാഭരണം കാണാതായതോടെ വിവരം പിതാവിന്റെ ചെവിയിലെത്തി. പെൺകുട്ടിയുടെ കല്യാണത്തിനായി സ്വരൂക്കൂട്ടിവച്ചതായിരുന്നു ആഭരണങ്ങൾ. പിതാവ് ചോദിച്ചതോടെ പെൺകുട്ടി കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്നും സ്ത്രീധനം വെണ്ടെന്നും പറഞ്ഞതോടെയാണ് പണവും ആഭരണങ്ങളും നല്‍കിയതെന്നാണ് പെൺകുട്ടിയുടെ മറുപടി. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |