കണ്ണൂർ: പാറേമൊട്ട തോട്ട്ചാലിലെ വൻ വാറ്റ് കേന്ദ്രം ആലക്കോട് എക്സൈസ് തകർത്തു. മദ്യശാലകൾ അടച്ചതോടെയാണ് ഇവിടെ വ്യാജവാറ്റ് സജീവമായത്. ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആയ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പാത്തൻപാറ, പാറമൊട്ട, മൈലംപെട്ടി കോളനി, തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് പാറമൊട്ട-മൈലംപെട്ടി കോളനി റോഡിൽ കലുങ്കിന്റെ സമീപത്തെ പുറമ്പോക്ക് തോട്ടുചാലിൽ പ്രവർത്തിക്കുന്ന വലിയ വാറ്റ് സാങ്കേതം കണ്ടെത്തിയത്. വിവിധ പ്ലാസ്റ്റിക് ക്യാനുകളിലും,ജാറുകളിലും,അലുമിനിയം കലത്തിലുമാണ് വാഷ് സൂക്ഷിച്ചത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സമീപ പ്രദേശത്ത് നിന്നും 900 ലിറ്റർ വാഷും കണ്ടെത്തിയിരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കൽ CEO മാരായ പെൻസ് പി , എ. എസ്.അരവിന്ദ്, വി.ശ്രീജിത്ത്, വി.ധനേഷ് ഡ്രൈവർജോജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |