കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കരുതൽ തടങ്കലിൽ. ശക്തികുളങ്ങര, കന്നിമേൽ ചേരിയിൽ വട്ടക്കായലിന് സമീപം വേനൂർ വടക്കതിൽ വീട്ടിൽ നിതിൻദാസിനെയാണ് (28 - ഉണ്ണിക്കുട്ടൻ) കരുതൽ തടങ്കലിലാക്കിയത്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും കൊല്ലം എക്സൈസിലും കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൊണ്ടുള്ള ആക്രമണം, മയക്കുമരുന്ന് വ്യാപാരം തുടങ്ങി എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തെയും പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷവും ക്രിമിനൽ സ്വഭാവം കാട്ടിയതിനെ തുടർന്നാണ് വീണ്ടും കരുതൽ തടങ്കലിലാക്കാൻ ജില്ലാ കോടതി ഉത്തരവിട്ടത്. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ പോയ പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |