പെരുമ്പാവൂർ: 200 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയതിന് മേതലയിൽ വാടകയ്ക്ക് താമസിക്കുന്ന ഒക്കൽ കല്ലുങ്കൽകുഴി ഷീല (55)യെ പൊലീസ് അറസ്റ്റ് ചെയ്തു. അശമന്നൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജിജു ജേക്കബിന് തോന്നിയ സംശയമാണ് വാഷ് വേട്ടയ്ക്ക് വഴിതെളിച്ചത്. ഷീലയുടെ വീട്ടിൽ പരിചയമില്ലാത്ത ആളുകൾ സ്ഥിരമായി വന്നു പോകുന്നത് വാർഡിലാകെ അവശ്യസാധനങ്ങൾ വിതരണം ചെയ്യുകയായിരുന്ന ജിജുവിന്റെ ശ്രദ്ധയിൽപ്പെട്ടു. വീട്ടിലെത്തിയപ്പോൾ കള്ളിന്റെ മണവും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വീപ്പയിലും കുപ്പികളിലുമായി വാഷ് കലക്കി വച്ചിരിക്കുന്നത് കണ്ടു. ഉടൻ കുറുപ്പംപടി പൊലീസിൽ അറിയിച്ചു. വലിയ വീപ്പകളിലും കുപ്പികളിലുമാണ് വാഷ് സൂക്ഷിച്ചിരുന്നത്. ഇവരുടെ വീട്ടിൽ നിന്ന് 75 കിലോ പഞ്ചസാരയും പൊലീസ് പിടികൂടി. മദ്യശാലകൾ പൂട്ടിയതു മുതൽ ഇവിടെ വാഷ് വിറ്റിരുന്നതായി പൊലീസ് പറഞ്ഞു. കല്ലിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് ബജി വിൽക്കാൻ വന്നതാണ് ഷീല. പിന്നീട് വാടക വീടെടുത്ത് ഒറ്റയ്ക്ക് മേതലയിൽ താമസം തുടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |