വെഞ്ഞാറമൂട്: ലോക്ക് ഡൗൺ കാലയളവിൽ വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് നടന്ന മോഷണ പരമ്പരയിലെ മുഖ്യപ്രതിയും അന്തർ സംസ്ഥാന മോഷ്ടാക്കളിൽ ഒരാളുമായ കടക്കൽ സ്വദേശി ആദിൻഷായെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്‌തു. തണ്ട്രാംപൊയ്‌കയിലുള്ള രണ്ട് വർക്ക് ഷോപ്പുകളിൽ സൂക്ഷിച്ചിരുന്ന കാറുകളും മുക്കുന്നൂരുള്ള ബേക്കറി കുത്തി തുറന്ന് പണവും കൂനൻവേങ്ങയിൽ റിട്ട. അദ്ധ്യാപികയുടെ മാല പൊട്ടിച്ച കേസിലെയും മുഖ്യ സൂത്രധാരനാണ് ഇയാൾ.
കേസിലെ മറ്റ് പ്രതികളെ കഴിഞ്ഞ ദിവസം ആര്യനാട് പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 25ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ആദിൻഷാ. ലോക്ക് ഡൗൺ കാലയളവിൽ ശിക്ഷാ ഇളവ് ലഭിച്ചാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
വെഞ്ഞാറമൂട് ഭാഗത്തുനിന്ന് മോഷ്ടിച്ച കാറുകൾ അഞ്ചൽ, കൊട്ടാരക്കര എന്നിവിടങ്ങളിലായി കണ്ടെത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ വെഞ്ഞാറമൂട് സി.ഐ ആർ. രതീഷ്, എസ്.ഐ സുജിത് ജി. നായർ, എ.എസ്.ഐ ഷാജു, സി.പി.ഒമാരായ മഹേഷ്, ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |