കണ്ണൂർ: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് കവർന്ന 26 ലാപ്‌ടോപ്പുകൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കണ്ടെത്താനുണ്ടായിരുന്ന രണ്ട് ലാപ്‌ടോപ്പുകളെവിടെയന്ന് വ്യക്തമായത്. പ്രതികൾ ജയിലിൽ വച്ച് ഗൂഢാലോചന നടത്തിയാണ് ലാപ്‌ടോപ്പുകൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് എട്ട് ലക്ഷം രൂപ വിലവരുന്ന 26 ലാപ്‌ടോപ്പുകൾ ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് കളവ് പോയത്. ഇതേ സ്‌കൂളിൽ കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് രണ്ട് കംപ്യൂട്ടർ ബാറ്ററിയും യു.പി.എസും രണ്ട് ലാപ്‌ടോപ്പും മോഷണം പോയിരുന്നു. കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദീപുവും സഹതടവുകാരനായ മനോജുമാണ് വീണ്ടും മോഷണം നടത്തിയത്. ചക്കരക്കല്ല് സ്വദേശിയുടെ കയ്യിൽ വിൽക്കാനായി ഏൽപിച്ച 24 ലാപ്‌ടോപ്പുകൾ അന്നുതന്നെ പൊലീസ് കണ്ടെടുത്തിരുന്നു. ബാക്കി രണ്ട് ലാപ്‌ടോപ്പുകൾ മറ്റൊരാൾക്ക് കൈമാറി എന്നായിരുന്നു ആദ്യ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ റിമാൻഡിലായ ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ഒളിച്ചു താമസിച്ച വീടിന്റെ ടെറസിൽ തന്നെയാണ് ലാപ്‌ടോപ്പുകളും പ്രതികൾ സൂക്ഷിച്ചിരുന്നത്. പിടിയിലായ പാലക്കൽ ദീപുവും കുന്നുംപുറത്ത് ഹൗസിൽ മനോജും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |