പാങ്ങോട്: കള്ളനോട്ട് കേസിൽ കല്ലറ കതിരുവിള തടത്തരികത്ത് വീട്ടിൽ ഹുസൈൻ (30), വാമനപുരം വലിയ കണിച്ചോട് വടക്കുംകര പുത്തൻ വീട്ടിൽ ജലീൽ (45) എന്നിവർ അറസ്റ്റിലായി. ഇവരിൽ നിന്ന് 100, 200, 500 എന്നിങ്ങനെ 8000 രൂപയ്‌ക്കുള്ള 45 കള്ളനോട്ടുകളും പിടികൂടി.പൊതുസ്ഥലത്ത് പുകവലിച്ചതുമായി ബന്ധപ്പെട്ട് വാമനപുരം എക്‌സൈസ് അധികൃതർ ജലീലിനെ പിടികൂടുകയും 200 രൂപ പിഴ ചുമത്തുകയും ചെയ്‌തിരുന്നു. ജലീൽ നൽകിയ നോട്ടിൽ സംശയം തോന്നിയ എക്‌സൈസ് അധികൃതർ വാമനപുരത്തെ ബാങ്കിൽ പരിശോധിച്ചാണ് കള്ളനോട്ടാണെന്ന് സ്ഥിരീകരിച്ചത്. ജലീലിനെ പിന്നീട് വെഞ്ഞാറമൂട് പൊലീസിന് കൈമാറി.
കല്ലറയിൽ വ്യാജ നോട്ടുകളുമായെത്തിയ ജലീലിന്റെ സഹോദരൻ ഹുസൈനെ കച്ചവടക്കാർ തടഞ്ഞുവയ്ക്കുകയും പാങ്ങോട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പണം ജലീൽ ഏല്പിച്ചതാണന്നും മനസിലായത്. ഇയാളെ പിന്നീട് വിട്ടയച്ചു.
പാങ്ങോട് പൊലീസ് ജലീലിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്. പാങ്ങോട് സർക്കിൾ ഇൻസ്‌പെക്ടർ ഡി. ഫിലിപ്പ് സാമിന്റെ മേൽനോട്ടത്തിൽ എസ്.ഐ രാഹുൽ പി.ആർ, ഗ്രേഡ് എസ്.ഐ. രാജൻ, ഗ്രേഡ് എ.എസ്.ഐ താജുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർ ഗീത എന്നിവരടങ്ങിയ സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |