കോവളം: വിഴിഞ്ഞം മുക്കോലയിൽ കോഴിക്കടയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർന്നതായി പരാതി. കടയിൽ ഇറച്ചി വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവാണ് ഫോണുമായി കടന്നുകളഞ്ഞത്. വിഴിഞ്ഞം മുക്കോല ബി.എസ് ഹലാൽ ചിക്കൻ കടയിലെ തൊഴിലാളിയായ അസാം സ്വദേശി സബാജുദീന്റെ മൊബൈൽ ഫോണാണ് ബുധനാഴ്ച വൈകിട്ട് 6.30ഓടെ കവർന്നത്. ഇരുപത് വയസ് തോന്നിക്കുന്ന ഒരു യുവാവ് ചിക്കൻ വാങ്ങാനെന്ന വ്യാജേന എത്തുകയും സബാജുദീൻ കോഴിയെ എടുക്കാൻ പോയ തക്കത്തിന് ഫോണുമായി കടന്നുകളയുകയായിരുന്നു. ഇയാൾ ഫോൺ കവരുന്ന ദൃശ്യങ്ങൾ കടയിലെ സി.സി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |