കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 102 പേരിൽ നിന്ന് 27,500 രൂപവീതം തട്ടിച്ചതായി പരാതി. ഇതേതുടർന്ന് തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസിൽ പ്രവർത്തിക്കുന്ന സ്ട്രാറ്റ്ഫോർഡ് എന്ന വിദ്യാഭ്യാസ, റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഉടമക്കെതിരെ കേസെടുത്തു. സ്ഥാപനത്തിനെതിരെ പരാതിയുമായി നിരവധി യുവാക്കൾ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
പലരിൽനിന്നായി 27 ലക്ഷത്തോളം രൂപ തട്ടിയൊടുത്തെന്നാണ് അറിയുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ തൊഴിൽ പരസ്യം കണ്ട് എത്തിയ വിവിധ ജില്ലകളിലെ യുവാക്കൾക്കാണ് പണം നഷ്ടമായത്.
ഗ്രീസിൽ ജോലി വാഗ്ദാനം ചെയ്താണ് സ്ഥാപന ഉടമയായ ആൽബിൻ
തട്ടിപ്പ് നടത്തിയത്. മൂന്നുമാസത്തിനകംജോലി ശരിയാക്കാമെന്നും അല്ലെങ്കിൽ പണം തിരികെ നൽകുമെന്നുമാണ് ആൽബിൻ പറഞ്ഞിരുന്നത്.
തുടർന്ന് പാസ്പോർട്ട് അടക്കമുള്ള രേഖകളുടെ കോപ്പിയും വാങ്ങിവച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും ജോലി കിട്ടാത്തതിനെ തുടർന്ന് യുവാക്കൾ ഇയാളെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കൃത്യമായ ഒരു മറുപടി ലഭിച്ചില്ല. തുടർന്ന് ഇവർ ഇന്നലെ തൊടുപുഴയിലെത്തി പണം തിരികെ ചോദിച്ചെങ്കിലും ഇയാൾ നൽകിയില്ലെന്ന് മാത്രമല്ല, ഭീഷണിപ്പെടുത്തിയതായും തൊടുപുഴ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |