ആലപ്പുഴ: ഡ്യൂട്ടിക്കിടയിൽ മാവേലിക്കരയി ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ പൊലീസുകാരൻ മർദ്ദിച്ച സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജോലി രാഹുൽ കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കിയിരുന്നു. പൊലീസുദ്യോഗസ്ഥൻ അഭിലാഷിന് കൊവിഡ് ബാധിക്കുകയും ക്വാറന്റൈനിലാകുകയും ചെയ്തതാണ് അറസ്റ്ര് വൈകാൻ ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ സംഭവം നടന്ന് ഒരുമാസത്തിലേറെയായിട്ടും അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് അഭിലാഷിന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കുകയാണെന്നാണ് ഡോക്ടർമാരുടെ ആരോപണം. മേയ് 14നാണ് രാഹുൽ മാത്യുവിനെ സി.പി.ഒ അഭിലാഷ് മർദ്ദിച്ചത്.
സംഭവത്തിൽ അഭിലാഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ മാവേലിക്കരയിൽ സമരത്തിലാണ്. എന്നാൽ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല. അഭിലാഷിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിച്ചു. രാവിലെ 10 മണി മുതൽ 11 മണി വരെയായിരുന്നു പ്രതിഷേധം. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ. പി ചികിത്സ, കൊവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ മുടക്കമില്ലാതെ പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |