ഏരൂർ: നെട്ടയത്ത് യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടയം നെടിയറ കാർത്തികയിൽ തുളസീധരന്റെ മകൻ അനൂപി (36) നെയാണ് ഇന്നലെ രാവിലെ 6 മണിയോടെ ഏരൂർ പൊലീസ് പിടികൂടിയത്. നെട്ടയം സുനിൽ ഭവനിൽ വാടകക്ക് താമസിക്കുന്ന രതീഷ് (36)ന്റെ പരാതിയിലാണ് നടപടി.
ഈ മാസം 21നാണ് സംഭവം നടന്നത്. പ്രതികളായ അനൂപ്,നെട്ടയം വിജയവിലാസത്തിൽ സജികുമാർ(46),നെടിയറ ശരത് ഭവനിൽ ശരത്ത് (37)എന്നിവർ മദ്യപിച്ചെത്തി യാതൊരു പ്രകോപനവും കൂടാതെ രതീഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച്കയറിയത്. ചോദ്യംചെയ്ത രതീഷിനെ പ്രതികൾ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ച രതീഷിന്റെ ഭാര്യയെയും ഭാര്യാ സഹോദരനെയും മർദ്ദിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഒന്നാംപ്രതിയാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |