കോട്ടയം: ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി മൂന്നു വർഷക്കാലം പീഡിപ്പിച്ച സംഭവത്തിൽ പൂജാരി കീഴടങ്ങി. മുക്കൂട്ടുതറ ഇടകടത്തി പാറടിയിൽ വിനുവാണ് (25) മുണ്ടക്കയം പൊലീസിൽ കീഴടങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ക്ഷേത്രത്തിലെത്തിയ യുവതിയെ ശാന്തി മഠത്തിൽ വച്ചും പീരുമേട് പട്ടുമല ഭാഗത്ത് കൊണ്ടുപോയും പീഡിപ്പിച്ചതായാണ് പരാതി. പ്രതി മറ്റൊരു വിവാഹത്തിനു ശ്രമിച്ചതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് വിനുവിനെയും പിതാവിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇയാളും പിതാവും വിവാഹത്തിന് സമ്മതിച്ച് രജിസ്ട്രാർ ഓഫീസിലെത്തിയെങ്കിലും സമയം കഴിഞ്ഞുവന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പിതാവ്, മകന് മറ്റൊരുവിവാഹം ഉറപ്പിച്ചെന്ന് ഫോണിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതി മുണ്ടക്കയം സ്റ്റേഷനിലെത്തി വീണ്ടും പരാതി നൽകിയത്. ഇതോടെ വിനു ഒളിവിൽ പോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |