മലയിൻകീഴ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ എട്ടുപേരെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പോങ്ങുംമൂട് മലവിള വീട്ടിൽ ലാൽ കൃഷ്ണ (23), പുന്നാവൂർ എസ്.ടി ഭവനിൽ വിജിത് (20,ചിക്കു), പുന്നാവൂർ മോനിഷ ഭവനിൽ മോനിഷ് (20), തൂങ്ങാംപാറ വിഷ്ണു നിവാസിൽ സഹോദരങ്ങളായ അനന്തു (20), വിഷ്ണു (22), ആരുമാളൂർ കോണത്തു വിളാകത്ത് വീട്ടിൽ അമൽ (22), വണ്ടന്നൂർ ആരാധന ഭവനിൽ അനൂപ് (24 -ജിബിൻ) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വിഷ്ണു (ജിമ്മൻ) എന്നയാൾ പിടിയിലാകാനുണ്ട്.
ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ 13കാരിയുമായി സൗഹൃദത്തിലായ പ്രതികളിലൊരാൾ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തിയാണ് പീഡനത്തിന് തുടക്കം. ഇത് പിന്നീട് സുഹൃത്തുക്കൾക്ക് ഇയാൾ അയച്ചുകൊടുത്തു. ഇതുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് മറ്റുള്ളവരും പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ നടത്തിയ കൗൺസലിംഗിലാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. 2019 മുതൽ പെൺകുട്ടി പീഡനത്തിനിരയായെന്നാണ് പൊലീസ് പറയുന്നത്. ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ പെൺകുട്ടി നിരന്തരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ അമ്മ അത് പിടിച്ചുവാങ്ങി നശിപ്പിച്ചിരുന്നു. ഓൺലൈൻ ക്ലാസിൽ കുട്ടി പങ്കെടുക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് ഫോൺ തകർക്കാനുണ്ടായ കാര്യങ്ങൾ അറിയുന്നത്. തുടർന്ന് വിവരം
ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. പെൺകുട്ടിയെ ചൈൽഡ് ഫോമിലേക്ക് മാറ്റിയാണ് കൗൺസലിംഗ് നടത്തിയത്. പിടിയിലായ പ്രതികൾ മാറനല്ലൂർ, മലയിൻകീഴ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളാണ്. മൂന്ന് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് മാറനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. ഒരു പോക്സോ കേസും രണ്ടു മാനഭംഗക്കേസും.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദ്ദേശാനുസരണം കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |