തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്ധ്യവയസ്‌കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. വെങ്ങാനൂർ നെല്ലിവിള വിനീത് ഹൗസിൽ ബാബു (57) വിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുള്ളുവിള ലയോ ഭവനിൽ ജോസഫിനെ ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്ന് ഉച്ചയ്ക്ക് 12ന് നെല്ലിവിള ജംഗ്ഷനിൽ തടഞ്ഞു നിറുത്തി മർദ്ദിക്കുകയും വലിച്ചിഴച്ച് ബാബുവിന്റെ വീടിന്റെ കോമ്പൗണ്ടിൽ കൊണ്ടുവന്ന് ദേഹമാസകലം മർദ്ദിക്കുകയും ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
പ്രതികൾ നടത്തുന്ന പന്നിഫാമിൽ ഹൈക്കോടതി ഉത്തരവു പ്രകാരം മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ഉദ്യോഗസ്ഥർ പരശോധിക്കാൻ എത്തിയതിന് കാരണം ജോസഫ് ആണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ വിനോദ്, തിങ്കൾ ഗോപകുമാർ, സതികുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |