ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട് നവജാതശിശുവിനെ ഉപേക്ഷിക്കുകയും പിന്നീട് കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയെ ജയിലിൽ ചോദ്യം ചെയ്യാൻ നീക്കം തുടങ്ങി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള രേഷ്മയുടെ റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാൽ പരവൂർ കോടതി ഇന്ന് കേസ് പരിഗണിക്കും. കൊവിഡ് ബാധിച്ച രേഷ്മയുടെ റിവേഴ്സ് ക്വാറന്റൈൻ പൂർത്തിയാകാത്തതിനാൽ ഇന്ന് ജാമ്യം നൽകരുതെന്ന് മാത്രം പൊലീസ് ആവശ്യപ്പെടാനാണ് സാദ്ധ്യത.
രേഷ്മയുടെ റിവേഴ്സ് ക്വാറന്റൈൻ ഈ മാസം 9ന് അവസാനിക്കും. ഇതിന് ശേഷം കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ കോടതിയുടെ അനുമതിയോടെ ജയിലിൽ ചോദ്യം ചെയ്യാനാണ് ആലോചന. അതേസമയം പൊതു സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി ഇൻസ്പെക്ടർ സതികുമാറിന് മാറ്റമുണ്ടെങ്കിലും കേസ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ ദിവസം പാരിപ്പള്ളിയിൽ തുടരാൻ അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |