കഴുത്തുഞെരിച്ച് കൊന്ന അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഇല്ലെന്ന്റിപ്പോർട്ട്
കോഴിക്കോട്: പയ്യാനക്കൽ ചാമുണ്ഡി വളപ്പിൽ അഞ്ച് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നത് അന്ധവിശ്വാസം കാരണമെന്ന് പൊലീസ്. വിശദമായ പരിശോധനയിൽ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഇല്ലെന്ന് ഡോക്ടർ പൊലീസിന് റിപ്പോർട്ട് നൽകി. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നതത്. പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ ആയിഷ റനയെയാണ് അമ്മ സമീറ കൊലപ്പെടുത്തിയത്.
സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടി കഴിച്ച മാങ്ങയിൽ ജിന്ന് ഉണ്ടെന്ന വിശ്വാസത്തിൽ മാതാവ് കുട്ടിയെ തുണി കൊണ്ട് വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. സമീറ നാല് തവണ കോഹിനൂരിലുള്ള ഒരു ഉസ്താദിന്റെ അടുക്കൽ എത്തിയിരുന്നതായും പല കാര്യങ്ങൾക്കും അദേഹം മന്ത്രിച്ചു നൽകിയ വെള്ളം കുടിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ഇവർ മുമ്പ് ഒരിക്കലും മാനസികാസസ്വാസ്ഥ്യം കാണിച്ചിട്ടില്ലെന്നും ചികിത്സ തേടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സമീറയുടെ മാതാവ് സുബൈദയിൽ നിന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും പൊലീസ് ഉടൻ മൊഴിയെടുക്കും. ബേപ്പൂർ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പിൽ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസസുള്ള മറ്റൊരു കുട്ടിയും ഇവർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |