നെടുങ്കണ്ടം: മുൻവൈരാഗ്യത്തിൽ വയോധികയെ പലചരക്ക് കടയിലിട്ട് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേരെ റിമാൻഡ് ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാർഡംഗവും എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേൽ (34), പ്രകാശ്ഗ്രാം എട്ടുപടവിൽ ബിജു (43), അമ്മൻചേരിൽ ആന്റണി (39) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വധശ്രമം, ആയുധം ഉപയോഗിച്ച് അക്രമിച്ച് പരിക്കേൽപ്പിക്കൽ, ഇന്ധനം ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമം, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി 11 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സ്റ്റേഷനിൽ വച്ച് അജീഷ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതിന് മറ്റൊരുകേസും ചുമത്തിയിട്ടുണ്ട്. കേസിൽ ബിജു ഒന്നാം പ്രതിയും അജീഷ് രണ്ടാം പ്രതിയുമാണ്. തൂക്കുപാലത്തിന് സമീപം പ്രകാശ്ഗ്രാം മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മയ്ക്കെതിരെയാണ് ആക്രമണമുണ്ടായത്. അജീഷ് മുതുകുന്നേലിനെ സി.പി.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |