മുണ്ടക്കയം: മുപ്പത്തിനാലാംമൈൽ വ്യാകുലമാതാ ഫെറോനാ പള്ളിയിലും, സമീപത്തെ സെനറ് ആന്റണീസ് യു.പി, ഹൈസ്കൂളുകളിലും മോഷണം. ഹൈസ്കൂളിൽ നിന്ന് രണ്ട് വീഡിയോകാമറകളും, ബുക്ക്, സ്റ്റാമ്പ്, ഫോട്ടോസ്റ്റാറ്റ് കളക്ഷനിലൂടെ ലഭിച്ച ആറായിരം രൂപയും നഷ്ടപ്പെട്ടു. യു.പി സ്കൂളിൽ നിന്ന് 29500 രൂപയും, ഒരു മൊബൈൽ ഫോണും നഷ്ടപ്പെട്ടു. സ്കൂളിലെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. പള്ളിക്ക് മുന്നിലെ ഗ്രോട്ടോയുടെ നേർച്ചകുറ്റി കുത്തിപ്പൊളിച്ച മോഷ്ടാക്കൾ പണവും അപഹരിച്ചു. പള്ളിയുടെ പുറകുവശത്തെ വാതിൽ തകർത്ത് മോഷ്ടക്കൾ അകത്ത് കയറിയെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാവിലെ 5.30 ഓടെ പള്ളി തുറക്കാൻ എത്തിയവരാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പള്ളി കമ്മിറ്റി അംഗങ്ങളെയും, പെരുവന്താനം പൊലീസിനെയും അറിയിച്ചു.സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ, മാസ്ക്കും, കണ്ണടയും ധരിച്ച ഒരു യുവാവ് മറ്റൊരു യുവാവിനൊപ്പം നടന്ന് നീങ്ങുന്നതിന്റെ അവ്യക്തമായ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പെരുവന്താനം സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |