തൊടുപുഴ: കഞ്ചാവ് കടത്തിക്കൊണ്ടുവരികയും ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. കോട്ടയം മേലുകാവ് എരുമാപ്ര പാറശ്ശേരി വീട്ടിൽ സാജൻ (42), തൊടുപുഴ മണക്കാട് അരിക്കുഴ നടുത്തൊട്ടിയിൽ സഞ്ജയ് (25), തൊടുപുഴ കോലാനി പനയച്ചാലിൽ വിമൽ (28) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2017 ജൂൺ അഞ്ചിന് തൊടുപുഴ മുട്ടം റോഡിവെച്ചാണ് 1.05 കിലോ കഞ്ചാവുമായി ഇവർ പിടിയിലായത്. അടിമാലി എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എം.എസ് ജനീഷും സംഘവും ചേർന്നാണ് സംഘത്തെ പിടിച്ചത്. അടിമാലി എക്സൈസ് സിഐ ആയിരുന്ന കെ.പി. ജീസൺ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |