തിരുവനന്തപുരം: വിഴിഞ്ഞം നെല്ലിവിളയിൽ വീട്ടമ്മയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. വെണ്ണിയൂർ തെക്കേക്കര പുത്തൻ വീട്ടിൽ രഞ്ജു (32) വിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതി ഷൈജുവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 10 ന് വൈകിട്ട് 3നാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള അമരിവിളയിൽ ഭർത്താവ് വിദേശത്തായ വീട്ടമ്മയും മകനും മാത്രം താമസിക്കുന്ന വാടക വീട്ടിലാണ് അയൽവാസിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രഞ്ജുവും, മറ്റൊരു പ്രതിയായ ഷൈജുവും ചേർന്ന് ആക്രമണം നടത്തിയത്.
ആക്രമണം തടഞ്ഞ വീട്ടമ്മയുടെ ബന്ധു സാബുവിനെ ഷൈജു വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |