മൂവാറ്റുപുഴ: നഗരസഭയുടെ ആധുനിക അറവുശാലയിൽ നിന്ന് യന്ത്രസാമഗ്രീകൾ കവർച്ച ചെയ്ത കേസിൽ പിടിയിലായ നാലു പേരെ കോടതി റിമാൻഡ് ചെയ്തു. ആനിക്കാട് കമ്പനിപ്പടി പാലത്തിങ്കൽ അർഷാദ് (41), കാവുങ്കര കൊച്ചങ്ങാടി പുത്തൻപുര കുത്തു സുനി എന്ന സുനി (37), കാവുങ്കര കല്ലുംമൂട്ടിൽ സുട്ടു എന്ന മാഹിൻ (31), കാവുങ്കര കുട്ടത്തികുടിയിൽ ബ്ലഡ് ഷിനാജ് എന്ന് വിളിക്കുന്ന ഷിനാജ് (37)എന്നിവരെയാണ് മുവാറ്റുപുഴ ഇൻസ്പെക്ടർ സി.ജെ. മാർട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തമിഴ്നാട്ടിലെ ഉൾപ്രദേശത്തു നിന്ന് അറസ്റ്റ് ചെയ്തത്.
ലക്ഷങ്ങൾ വില വരുന്ന യന്ത്രസാമഗ്രികളാണ് പ്രതികൾ മോഷ്ടിച്ചത്. കോയമ്പത്തൂർ - പൊള്ളാച്ചി റോഡിലെ വിവിധ ഹോട്ടലുകളിൽ സപ്ലയറായും സഹായിമാരായും ജോലി ചെയ്തുവരികയായിരുന്നു പ്രതികൾ. അന്വേഷണസംഘത്തിൽ എസ്.ഐ ആർ.അനിൽകുമാർ, എ.എസ്.ഐ പി.സി. ജയകുമാർ, സി.പി.ഓമാരായ ബിബിൽ മോഹൻ, സനൽ വി. കുമാർ എന്നിവരുമുണ്ടായിരുന്നു. മോഷണമുതലുകൾ പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങരയിലെ ആക്രിക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |