തിരുവനന്തപുരം: ബീമാപള്ളിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. ബീമാപള്ളി പുതുവൽ ഹൗസിൽ അജ്മൽ ഖാൻ (32), ബീമാപള്ളി മാണിക്യവിളാകത്ത് അഫ്സൽ ഖാൻ (41) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30 നാണ് സംഭവം. ബീമാപള്ളിയിലെ റംലാബീവിയെ വീട്ടിലെ ഹാളിൽ വച്ച് സഹോദരനായ ഒന്നാം പ്രതി അജ്മൽ ഖാനും ബന്ധുവായ അഫ്സൽ ഖാനും ചേർന്ന് അസഭ്യം പറയുകയും തള്ളി നിലത്തിട്ട് മർദ്ദിക്കുകയുമായിരുന്നു. റംലാബീവിയുടെ വീടിന്റെ ടെറസിൽ പ്രാവ് വളർത്താൻ അനുവദിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ രാഹുൽ, സി.പി.ഒമാരായ രമ, രാജേഷ്, വിനുക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |