പാലക്കാട്: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതികളിലൊരാൾ പിടിയിൽ. മേപ്പറമ്പ് സ്വദേശി സുധാകരനെയാണ് ഹേമാംബിക പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.
ഈ മാസം 20നാണ് വള്ളിക്കോട് പാറലോടി വീട്ടിൽ വേലുക്കുട്ടി(56) ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നാണ് വേലുക്കുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2016ൽ മകളുടെ വിവാഹത്തിനായാണ് വേലുക്കുട്ടി മൂന്ന് ലക്ഷം രൂപ നഗരത്തിലെ വട്ടിപ്പലിശക്കാരിൽ നിന്ന് കടംവാങ്ങിയത്. പലതവണയായി 10ലക്ഷത്തോളം രൂപ തിരിച്ചടച്ചുവെങ്കിലും പലിശയും കൂട്ടുപലിശയും സഹിതം 20 ലക്ഷം അടച്ചില്ലെങ്കിൽ വീട് ഏഴുതിവാങ്ങുമെന്ന് ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |