കോട്ടയം: മോഷണക്കേസിൽ മാസങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി വീണ്ടും മോഷണം നടത്തിയ ആലപ്പുഴ സ്വദേശികളായ രണ്ടുപേർ പിടിയിൽ. ആലപ്പുഴ കണ്ടല്ലൂർ വടക്കേമുറി പെരുമനപുതുവേൽ വീട്ടിൽ സുധീഷ് (38), തിരുവല്ല തുകലശേരി പൂമംഗലം വീട്ടിൽ ശരത് ശശി (34) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി കെ.എൽ. സജിമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മാസങ്ങളായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് വൻമോഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ചു പരാതി വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സ്കൂട്ടറിൽ വരികയായിരുന്ന സുധീഷിനെയും, ശരത്തിനെയും പൊലീസ് തടഞ്ഞു നിറുത്തി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം ലഭ്യമായത്. കായംകുളം, കന്നകക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര, കോട്ടയം ഈസ്റ്റ്, പത്തനംതിട്ട, റാന്നി, പുതുപ്പള്ളി, ചെങ്ങന്നൂർ, റാന്നി, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ മോഷണക്കേസുകളുണ്ട്. വൈകിട്ട് ആറിനും പത്തിനും ഇടയ്ക്കാണ് പ്രതികൾ ബൈക്കിലെത്തി മോഷണം നടത്തിയിരുന്നത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ.ഷൈജു, എസ്.ഐ എൽദോപോൾ, എസ്.ഐ വി.എസ്.ഷിബുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോബി, നവാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം എസ്.നായർ, ശ്രാവൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |