തൃക്കാക്കര: കാക്കനാട് കൊല്ലംകുടിമുകൾ ഡയമണ്ട് ഇൻ ലോഡ്ജിൽ പണം വച്ച് ചീട്ടു കളി നടത്തുകയായിരുന്ന സംഘം പൊലീസിന്റെ പിടിയിലായി. അര ലക്ഷത്തോളം രൂപയും കണ്ടെടുത്തു. ആലുവ ചൂണ്ടി കോട്ടേക്കാട്ടിൽ കുഞ്ഞുമോൻ, അമ്പാട്ടുകാവ് സ്വദേശി റഹിം, എടയപ്പുറം സ്വദേശികളായ ഷംസ്, ബഷീർ, അശോകപുരം സ്വദേശികളായ സെബാസ്റ്റ്യൻ, വാസുദേവൻ, ആലുവ മുട്ടം സ്വദേശി കബീർ,ചൂണ്ടി കോളനിപ്പടി സ്വദേശി സലിം എന്നിവരെയാണ് തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കുഞ്ഞുമോൻ ലോഡ്ജിൽ മുറി വാടകയ്ക്ക് എടുത്ത് ചീട്ടുകളിക്ക് സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. കുടിവെളളവും ചായയും പലഹാരങ്ങളും വരെ ഒരുക്കിയാണ് സംഘം ആളുകളെ ആകർഷിച്ചിരുന്നത്. ലോഡ്ജിന്റെ നടത്തിപ്പുകാർക്കെതിരെയും കേസെടുത്തതായി തൃക്കാക്കര പൊലീസ് പറഞ്ഞു. അസമയത്തും മറ്റും നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ മാരായ റഫീഖ് എൻ, റോയ് കെ പുന്നൂസ്, അഡിഷണൽ എസ്.ഐ ജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ, രഞ്ജിത്ത്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ലോഡ്ജ് വളഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |