ചിറയിൻകീഴ്: വലിയകടയിൽ കോളേജ് അദ്ധ്യാപികയുടെ വീടിന്റെ ജനൽഗ്ലാസും കാറിന്റെ ഗ്ലാസും അക്രമി അടിച്ചുതകർത്തു. വർക്കല എസ്.എൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആർ.എസ്. ഷിബിത തമ്പിയുടെ ' പ്രണവം ' വീടിന് നേരെയാണ് ആക്രണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 9.30നാണ് സംഭവം.
ഷിബിതയുടെ ഭർത്താവ് അശ്വിൻ അയൽവാസിയായ ഇവരുടെ ബന്ധു ബാബുവിന് ഇൻസുലിനെടുക്കാനായി പോയപ്പോഴായിരുന്നു ആക്രമണം.
കറുത്തവേഷം ധരിച്ച് മാരകായുധവുമായെത്തിയയാൾ അസഭ്യം പറഞ്ഞശേഷം ആക്രമണം നടത്തുകയായിരുന്നെന്ന് ഷിബിത പറയുന്നു. ശബ്ദംകേട്ട് വാതിൽ തുറന്ന ഷിബിതയുടെ നേർക്ക് അക്രമി പാഞ്ഞടുത്തെങ്കിലും വാതിൽ അടച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഷിബിതയും ഇളയ മകൻ ആര്യദേവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്തെ വീടുകളിലെ സി.സി ടിവി കാമറയിലും അക്രമിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫോട്ടോ: ജനൽ ചില്ലുകൾ തകർത്ത നിലയിൽ
ഫോട്ടോ: കാറിന്റെ ഗ്ലാസ് പൊട്ടിച്ച നിലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |