ബാലരാമപുരം: ബാലരാമപുരം ആർ.സി സ്ട്രീറ്റ് വിട്ടവിളാകത്ത് അഞ്ചംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ആക്രിക്കട നടത്തുന്ന ശരവണനെ (35) ഗുണ്ടാം സംഘം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. ആക്രമണത്തിനിരയായ ശരവണൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി പോളിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഉടൻ തന്നെ വിൻസെന്റ് ഡി. പോൾ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. ആയുധം കൊണ്ട് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ശരവണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |