മുതുകുളം: ഹാൾമാർക്ക് മുദ്ര പതിപ്പിച്ച് നൽകാമെന്നേറ്റ് സ്വർണം വാങ്ങിയ ശേഷം മുങ്ങിയ കേസിലെ പ്രതി മുതുകുളം ആയില്യത്ത് ജൂവലറി ഉടമ ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് ഒരു കേസുകൂടിയെടുത്തു. പഴയത് മാറ്റി പുതിയ സ്വർണം നൽകാമെന്ന് പറഞ്ഞ് 27,750 രൂപ വാങ്ങിയെന്ന മുതുകുളം സ്വദേശി സന്തോഷിന്റെ പരാതിയിലാണ് പുതിയ കേസെടുത്തത്. ഇതോടെ ഇയാൾക്കെതിരെ മൂന്ന് കേസുകളായി. 17.5 പവൻ നൽകിയ മുതുകുളം വടക്ക് സ്വദേശി ഭവാനി, 3.1 ലക്ഷം രൂപ മുൻകൂറായി നൽകിയ എണ്ണക്കാട് സ്വദേശിനി ലീലാ ഹരിദാസ് എന്നിവരുടെ പരാതികളിലാണ് നേരത്തേ കേസെടുത്തത്. മുപ്പതോളം പരാതികളാണ് കനകക്കുന്ന് പൊലീസിന് ലഭിച്ചത്. ഉണ്ണിക്കൃഷ്ണനെ ഒരു ദിവസത്തെ കസ്റ്റഡിൽ വാങ്ങിയ പൊലീസ് വീണ്ടും പരാതിക്കാരുടെ മൊഴിയെടുത്തു. എന്നാൽ, പരാതിക്കാരിൽ ചിലർ രേഖകൾ കൈമാറാൻ തയ്യാറായില്ല. തിരികെ കോടതിയിൽ ഹാജരാക്കിയ ഉണ്ണിക്കൃഷ്ണനെ 12 വരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |