സെക്യൂരിറ്റി പരിക്കുകളോടെ ആശുപത്രിയിൽ
കോയമ്പത്തൂർ: കോഴിക്കോട് നിന്ന് കാണാതായ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കോയമ്പത്തൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് സ്വദേശിയായ ബിന്ദുവിന്റെ (46) അഴുകിയ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ബിന്ദുവിനൊപ്പം ഉണ്ടായിരുന്ന മുസ്തഫയെ (58) കഴുത്തിലും കൈകാലുകളിലും മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലപ്പുറത്തെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ബിന്ദുവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് വിനോദ് ജൂലായ് 19ന് പൊലീസിൽ പരാതി നൽകിയിരുന്നു. രാവിലെ ജോലിക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ബിന്ദു വൈകിട്ട് മടങ്ങി എത്താതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്. പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ സ്ഥാപനത്തിലെ താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായെന്ന വിവരം ലഭിച്ചു. 26നാണ് മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരിൽ ഗാന്ധിപുരം ക്രോസ്കട്ട് റോഡ് അഞ്ചാമത് വീഥിയിലെ ലോഡ്ജിൽ മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കുന്നില്ലെന്ന ലോഡ്ജ് ഉടമയുടെ പരാതിയെ തുടർന്ന് പൊലീസ് വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തി കൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേൽപിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുറിയിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്.
പൊലീസും ബന്ധുക്കളും ഇന്ന് കോയമ്പത്തൂരിൽ എത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. കാക്കൂരിൽ വാടക വീട്ടിൽ താമസിക്കുന്ന മുസ്തഫയ്ക്ക് ഭാര്യയും രണ്ട് മക്കളമുണ്ട്. ബിന്ദുവിന് ഏഴ് വയസുള്ള മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |