കിളിമാനൂർ: പുരയിടത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്‌ത സ്ഥലമുടമയെ വെട്ടിപ്പരിക്കേല്പിച്ചയാൾ അറസ്റ്റിൽ. തട്ടത്തുമല ആലുംമൂട് വീട്ടിൽ അജികുമാറിനെ (46) ആക്രമിച്ച കേസിൽ മണലുവിള വീട്ടിൽ രഘുനാഥൻ ചെട്ടിയാരെയാണ് (51) ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ സി.ഐ എസ്. സനൂജിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജികുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പൊലീസ് പറയുന്നതിങ്ങനെ: തന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലിരുന്ന് മദ്യപിച്ച രഘുനാഥൻ ചെട്ടിയാരോട് അജിത്കുമാർ പുറത്തുപോകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. എസ്.ഐ ഇ.പി. സവാദ് ഖാൻ, എ.എസ്.ഐ ഷാജു, എസ്.സി.പി.ഒ ഷംനാദ്, സുനിൽകുമാർ, സന്തോഷ്, സി.പി.ഒ സുഭാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |